ഇസ്ലാമാബാദ്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്താൻ വിഭജനത്തെ ന്യായീകരിക്കാൻ സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെ വരെ നുണ പ്രചരിപ്പിച്ച് പാകിസ്താൻ. നന്നേ ചെറുപ്പത്തിലെഹിന്ദുവിരുദ്ധത കുട്ടികളിൽ കുത്തിവയ്ക്കുകയാണ് പാകിസ്താൻ വിദ്യാഭ്യാസ വകുപ്പ്. നാഷണൽ കോൺഗ്രസ് പാർട്ടിയെ കുറിച്ചും രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ കുറിച്ചും വരെ തെറ്റായ കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ചരിത്രം വളച്ചൊടിച്ച് ഇന്ത്യാ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും വളർത്തുകയാണ്.
പാകിസ്താനിലെ എട്ടാം ക്ലാസ് , ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ചരിത്ര പുസ്തകത്തിലാണ് അസത്യങ്ങളുടെ ഘോയാത്ര. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിന്ദുക്കളെ മാത്രം പ്രതിനിധീകരിച്ചു. അത് ഇന്ത്യയുടെ മുഴുവൻ ശബ്ദമല്ലായിരുന്നു.’ഹിന്ദു ആധിപത്യ’ ഇന്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യക്കാർ കോൺഗ്രസ് സ്ഥാപിച്ചതെന്ന് പുസ്തകം അവകാശപ്പെടുന്നു. അത് എല്ലാ ഇന്ത്യക്കാരുടെയും അല്ല, ഹിന്ദുക്കളുടെ ശബ്ദത്തെ മാത്രം പ്രതിനിധീകരിക്കുന്നത് തുടർന്നു. ഇതാണ് മുസ്ലിംകൾ ചേർന്ന് ‘മുസ്ലിം ലീഗ്’ രൂപീകരിക്കേണ്ടതായി വന്ന കാരണം എന്ന് പുസ്തകം പറയുന്നു.
സ്വാതന്ത്ര്യത്തിനായി നിരവധി ഇന്ത്യക്കാർ കൈകോർത്തു. ഹിന്ദുമതക്കാരായിരുന്നു പൂർണമായും അടങ്ങിയിരുന്നത്.. അതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) ഇന്ത്യയുടെ മുഴുവൻ ശബ്ദത്തേക്കാൾ ഒരു ഹിന്ദു രാഷ്ട്രീയ പാർട്ടിയായി മാറി. ഗാന്ധിയെ ‘മുസ്ലീങ്ങളെ അവഗണിച്ച ഹിന്ദു നേതാവായി’ പുസ്തകം ചിത്രീകരിക്കുന്നു. ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും ഹിന്ദു അനുകൂലികളായിരുന്നുവെന്ന് പുസ്തകം അവകാശപ്പെടുന്നു. മുസ്ലീങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു, അത് സമൂഹത്തിൽ ഭിന്നത വിതച്ചുവെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്.
മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുസ്ലീങ്ങൾക്ക് ഹിന്ദുക്കളെ ആശ്രയിക്കാൻ കഴിയില്ലെന്ന് പുസ്തകം പലതവണ ഊന്നിപ്പറയുന്നു. തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഹിന്ദുക്കളെയോ ബ്രിട്ടീഷുകാരെയോ വിശ്വസിക്കാൻ കഴിയില്ലെന്ന് മുസ്ലീങ്ങൾക്ക് മനസ്സിലായി… കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണെന്ന് അവകാശപ്പെട്ടു, എന്നാൽ വിഭജനത്തെക്കുറിച്ചുള്ള ചോദ്യത്തിൽ അത് ഒരു വിഭാഗീയ ഹിന്ദു സംഘടനയെപ്പോലെയാണ് പെരുമാറിയതെന്നാണ് പുസ്താകത്തിലെ ആരോപണം.
വന്ദേമാതരം’ ദേശീയഗാനമാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചുവെന്നും ഉറുദുവിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പുസ്തകം വിവരിക്കുന്നു. പുസ്തകത്തിൽ വന്ദേമാതരം മുസ്ലീം വിരുദ്ധവും മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തുന്നതുമാണെന്നാണ് പറയുന്നത്.
Discussion about this post