ലക്‌നൗ : ബീഹാർ ഉപമുഖ്യമന്തിര തേജസ്വി യാദവിന്റെയും സഹോദരിയുടെയും വീടുകളിൽ ഇഡി റെയ്ഡ്. വൻ തോതിൽ പണവും സ്വർണവും പിടിച്ചെടുത്തു. 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണവും 540 ഗ്രാം സ്വർണക്കട്ടിയും 900 യുഎസ് ഡോളർ ഉൾപ്പെടെ വിദേശ കറൻസികളുമാണ് പിടിച്ചെടുത്തത്. ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്.
തേജസ്വ യാദവിന്റെ ഡൽഹിയിലെ വസതി ഉൾപ്പെടെ പട്‌ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ 24 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ മൂന്ന് പെൺമക്കളായ രാഗിണി, ചന്ദ, ഹേമ യാദവ്, ലാലുവിന്റെ അടുത്ത അനുയായിയും ആർജെഡി മുൻ എംഎൽഎയുമായ അബു ഡോജന എന്നിവരുടെ വീടുകളിൽ വെള്ളിയാഴ്ച റെയ്ഡ് നടന്നിരുന്നു. സമാജ്വാദി പാർട്ടി നേതാവ് ജിതേന്ദ്ര യാദവിന്റെ ഗാസിയാബാദിലെ വസതിയിലും കേന്ദ്ര ഏജൻസി പരിശോധന നടത്തി. രാഗിണിയുടെ ഭർത്താവാണ് ജിതേന്ദ്ര യാദവ്.
വെള്ളിയാഴ്ച റെയ്ഡ് നടത്തിയ ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതി കേസിൽ ആരോപണവിധേയമായ എകെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ഉന്നതർ വ്യക്തമാക്കി. തേജസ്വം യാദവ് നിരവധി തവണ ഇവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. റെയിൽവേയിൽ ജോലി ലഭിച്ച ഒരാളുടെ ഭൂമി കൈമാറ്റങ്ങളിലൊന്ന് എകെ ഇൻഫോസിസ്റ്റംസ് നടത്തിയതായും ആരോപണമുണ്ട്. മുൻ ആർജെഡി എംഎൽഎ അബു ഡോജനയുടെ ഉടമസ്ഥതയിലുള്ള മെറിഡിയൻ കൺസ്ട്രക്ഷന് ഭൂമി വിറ്റതായി ഇഡി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാനായി ഹാജരാകാൻ സിബിഐ തേജസ്വിനോട് ആവശ്യപ്പെടുന്നത്.
Discussion about this post