ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുവായ യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ലൗജിഹാദാണെന്ന ആരോപണവുമായി ബജ്രംഗ്ദൾ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. 26 കാരിയായ സുമേധ ശർമ്മയാണ് മരിച്ചത്.
സുമേധയോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് കാമുകൻ മൊഹർ ഘാനി നിർബന്ധിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സുമേധ എതിർത്തു. ഇതേ തുടർന്ന് ഘാനി തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇതിൽ വിശദമായ അന്വേഷണം നടത്തണം.
അടുത്തിടെ നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ നിരവധി കൊലകളാണ് നടന്നിട്ടുള്ളത്. ഇതിൽ ബജ്രംഗ്ദളിന്റെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കണം. ജമ്മു കശ്മീരിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ മാസം 7 നായിരുന്നു സുമേധയെ ഫ്‌ളാറ്റിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സമീപത്തു നിന്നും മൊഹർ ഘാനിയെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. സുമേധയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളിൽ നിന്നും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post