Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

by Brave India Desk
Mar 16, 2023, 07:14 am IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Stories you may like

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.

കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.

21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.

Tags: Kamsa JanarddanamKathakali
Share1TweetSendShare

Latest stories from this section

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

Discussion about this post

Latest News

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

ആ ടീമിന്റെ ബോളിങ് അറ്റാക്കാണ് ഏറ്റവും മികച്ചത്, 20 ഓവറുകളിൽ പൂർണ്ണമായ ഒരു ബൗളിംഗ് ആക്രമണമുള്ളത് അവർക്ക് മാത്രം: ഇർഫാൻ പത്താൻ

ആ ടീമിന്റെ ബോളിങ് അറ്റാക്കാണ് ഏറ്റവും മികച്ചത്, 20 ഓവറുകളിൽ പൂർണ്ണമായ ഒരു ബൗളിംഗ് ആക്രമണമുള്ളത് അവർക്ക് മാത്രം: ഇർഫാൻ പത്താൻ

ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേ എന്ന ആശങ്കയിലാണ് ഞങ്ങൾ;മുൻ പാക് പ്രധാനമന്ത്രിയുടെ ആൺമക്കൾ

ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേ എന്ന ആശങ്കയിലാണ് ഞങ്ങൾ;മുൻ പാക് പ്രധാനമന്ത്രിയുടെ ആൺമക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies