Wednesday, December 3, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

by Brave India Desk
Mar 16, 2023, 07:14 am IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Stories you may like

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.

കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.

21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.

Tags: KathakaliKamsa Janarddanam
Share1TweetSendShare

Latest stories from this section

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗികാവശ്യം സാധിച്ച് കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക, ആത്മഹത്യ ഭീഷണി; രാഹുലിന്റേത് സ്ഥിരം പാറ്റേൺ?

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

Discussion about this post

Latest News

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗികാവശ്യം സാധിച്ച് കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക, ആത്മഹത്യ ഭീഷണി; രാഹുലിന്റേത് സ്ഥിരം പാറ്റേൺ?

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies