Monday, January 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

by Brave India Desk
Mar 16, 2023, 07:14 am IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Stories you may like

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.

കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.

21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.

Tags: Kamsa JanarddanamKathakali
Share1TweetSendShare

Latest stories from this section

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

വർഗീയത വളരുന്നതിന് തടസ്സം ലീഗ് ;കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം;പിഎംഎ സലാം

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

ബഗുറുമ്പ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്റെ താളം

ബഗുറുമ്പ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്റെ താളം

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

Discussion about this post

Latest News

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

വർഗീയത വളരുന്നതിന് തടസ്സം ലീഗ് ;കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം;പിഎംഎ സലാം

ചാമ്പ്യൻസ് ട്രോഫി തൊട്ടു, പക്ഷേ പരമ്പരകൾ കൈവിട്ടു; ഗംഭീർ യുഗത്തിലെ വിജയങ്ങളും ആശങ്കകളും

ചാമ്പ്യൻസ് ട്രോഫി തൊട്ടു, പക്ഷേ പരമ്പരകൾ കൈവിട്ടു; ഗംഭീർ യുഗത്തിലെ വിജയങ്ങളും ആശങ്കകളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies