Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

by Brave India Desk
Mar 16, 2023, 07:14 am IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Stories you may like

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.

കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.

21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.

Tags: Kamsa JanarddanamKathakali
Share1TweetSendShare

Latest stories from this section

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

Discussion about this post

Latest News

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണം എട്ടായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies