Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

by Brave India Desk
Mar 16, 2023, 07:14 am IST
in Kerala, Culture
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Stories you may like

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.

കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.

21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.

Tags: Kamsa JanarddanamKathakali
Share1
Tweet
SendShare

Latest stories from this section

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

Latest News

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

POK പ്രക്ഷോഭം ആളിക്കത്തുന്നു; ഗ്രാമങ്ങളിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചു, മുസാഫറാബാദ് മാർച്ചുമായി മുന്നോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies