ന്യൂഡൽഹി : ഡൽഹിയിൽ യുവതിയുടെ ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറില് കെട്ടിയ നിലയിൽ കണ്ടെത്തി. തെക്ക് കിഴക്കൻ ഡൽഗിയിലെ സരായി കാലേ ഖാനിൽ മെട്രോ നിർമ്മാണ നടക്കുന്നതിന് സമീപമാണ് സംഭവം. തലയോട്ടി ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ കവറിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.
നിർമാണ സ്ഥലത്തുണ്ടായിരുന്ന ചില തൊഴിലാളികൾക്ക് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിൽ പെട്ടതോടെയാണ് ഇവിടെ തിരച്ചിൽ നടത്തിയത്. പരിശോധനയിൽ പരിസരത്ത് കവറിൽ പൊതിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ യുവതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. തിരിച്ചറിയാൻ കഴിയാത്ത വിധം തലയോട്ടി അഴുകിയിട്ടുണ്ട്. വിരലുകളുള്ള ഒരു കൈത്തണ്ട, നീളമുള്ള മുടി, രണ്ട് അസ്ഥികൾ എന്നിവയാണ് പ്ലാസ്റ്റിൽ കവറിൽ നിന്ന് കണ്ടെടുത്തത്. ക്രൈം സ്‌പോട്ട് ഇൻവെസ്റ്റിഗേഷൻ ടീമും ഫോറൻസിക് വിദഗ്ധരും ചേർന്ന് സ്ഥലം പരിശോധിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു. കണ്ടെടുത്ത ഭാഗങ്ങൾ എയിംസ് ട്രോമ സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസ് പരിശോധിച്ചുവരികയാണ്.












