ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാമൂഹിക അകലം പാലിക്കുക, കെട്ടിടങ്ങൾക്കുള്ളിൽ കഴിവതും മാസ്ക് ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, രോഗലക്ഷണങ്ങൾ കാര്യമായി ശ്രദ്ധിക്കുക, പനിയുള്ളവർ കൃത്യമായി ശരീര താപനില പരിശോധിക്കുക, ശ്വാസം മുട്ടൽ ഉള്ളവർ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് സാച്ചുറേഷൻ കൃത്യമായി മനസിലാക്കി ആരോഗ്യ പ്രവർത്തകരെ അറിയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
അണുബാധ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ, ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. ശ്വാസ തടസ്സം അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചകളിലായി രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതിയിരുന്നു. മാർച്ച് 8ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്ത് 2,082 പേർക്കും, മാർച്ച് 15ന് അവസാനിച്ച ആഴ്ചയിൽ 3,264 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post