ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രതിഛായ തകർക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശ്രമിക്കുന്നതായി കോൺഗ്രസ്. ഇ.ഡിയുടെയും സി.ബി.ഐയുടെയും റെയ്ഡുകളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. അത്കൊണ്ടാണ് അവർ കോൺഗ്രസിനെ എതിർക്കുന്നതെന്നുമാണ് കോൺഗ്രസ് എം.പി അധ്ഹിർ രഞ്ജൻ ചൗധരിയുടെ ആരോപണം.
രാഹുൽ ഗാന്ധിയെ വളരെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം മമതാ ബാനർജി പരിഹസിച്ചത്. രാഹുൽ പ്രതിപക്ഷത്തിന്റെ മുഖമായാൽ മറ്റുള്ളവർക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നായിരുന്നു മമതയുടെ വാക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആര്‍.പിയാണ് രാഹുല്‍. രാഹുലിനെ നേതാവാക്കി ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റ് നടപടികള്‍പോലും ബിജെപി തടസപ്പെടുത്തുകയാണെന്നും മമത ആരോപിച്ചിരുന്നു.മമതയുടെ ഈ വാക്കുകളാണ് കോൺഗ്രസിനെ പ്രകോപിച്ചത്.
ഇതിനായി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ധാരണയിലെത്തിയിരിക്കുകയാണെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് മമത പ്രവർത്തിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിഛായ തകർക്കാൻ മോദിയും ദീദിയും തമ്മിൽ ധാരണയുണ്ടെന്നും ചൗധരി ആരോപിച്ചു.
Discussion about this post