ബംഗളൂരു: കർണാടകയിലെ തുംകൂരിലെ ചില ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ജീവനക്കാരായ ഹിന്ദു സ്ത്രീകൾക്കായി വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി പരാതി. കമ്പനികൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജോലി ചെയ്താലും വേതനം ലഭിക്കാത്ത അവസ്ഥയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
മുസ്ലീം കുടുംബങ്ങൾ ഏൽപ്പിച്ച പരിപാടികളുടെ ഇവന്റ് മാനേജ്‌മെന്റ് ജോലികൾ ചെയ്യുന്ന സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്നും കുങ്കുമം അണിയാൻ പാടില്ലെന്നുമാണ് നിർദ്ദേശം. യൂണിഫോമിന്റെ ഭാഗമാണ് ഈ നിർദ്ദേശങ്ങളെന്ന് പറഞ്ഞാണ് ഹിജാബ് അടിച്ചേൽപ്പിക്കുന്നത്. നിസ്സഹായരായ സ്ത്രീകൾ പലരും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ കർശന നിർദ്ദേശം പാലിച്ചാണ് ജോലി ചെയ്തത്. പ്രതിഷേധിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഹിന്ദു സ്ത്രീകൾ ഹിജാബ് ധരിക്കാനും തിലകം തുടയ്ക്കാനും സമ്മതിച്ചാൽ പ്രതിദിനം 800 മുതൽ 1000 രൂപ വരെ പ്രതിഫലം നൽകുകയും അല്ലാത്തപക്ഷം പ്രതിദിനം 300 മുതൽ 400 രൂപ വരെ മാത്രമാണ് നൽകുന്നതെന്നാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇടപെടുകയും തുംകൂരിലെ ഈ ഇവന്റ് കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും അധിക വരുമാനത്തിനായി തങ്ങളുടെ പെൺകുട്ടികളെ ഹിജാബ് ധരിക്കാനും കുങ്കുമം മായ്ക്കാനും ഒരിക്കലും അനുവദിക്കില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
Discussion about this post