ചെന്നൈ: ചെന്നൈ – കോയമ്പത്തൂർ റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്യും. ചെന്നൈ സ്‌റ്റേഷനിൽ നിന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചെന്നൈ-കോവൈ വന്ദേ ഭാരത് എക്സ്പ്രസ്, താംബരം-സെങ്കോട്ടൈ വഴിയുള്ള ട്രൈ-വീക്കിലി എക്സ്പ്രസ് തുടങ്ങീ വിവിധ റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി നിർവഹിക്കും.
ചെന്നൈയിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്. നേരത്തെ മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. ഏറെ തിരക്കുള്ള രണ്ട് റൂട്ടുകളാണിത്. ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും പുതിയ ട്രെയിനുകൾ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ചെന്നൈ-കോയമ്പത്തൂർ വഴി പകൽ സമയം രണ്ട് സൂപ്പർ എക്സ്പ്രസ് ട്രെയിനുകളും ഒരു ശതാബ്ദി എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള 495 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 7.5 മുതൽ എട്ട് മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം ഏഴ് മണിക്കൂറിൽ താഴെയായി കുറയുമെന്നാണ് വിലയിരുത്തൽ.
Discussion about this post