കണ്ണൂർ: റബ്ബർ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി റബർ ബോർഡ് ഉപാദ്ധ്യക്ഷനും ബിഡിജെഎസ് നേതാവുമായ കെ.എം ഉണ്ണികൃഷ്ണൻ. ബിഷപ് ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. റബർവിലയുടെ സ്ഥിരതയുൾപ്പെടെയുള്ള കാര്യങ്ങൾ മാർ പാംപ്ലാനിയുമായി ചർച്ച ചെയ്തു.
റബ്ബർ വില വർദ്ധിപ്പിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ മാർ പാംപ്ലാനി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ ബിഷപ്പ് ഹൗസിൽ എത്തിയത്. റബർവില 300 ആയാൽ കേരളത്തിൽ ബിജെപിയ്ക്ക് എംപിയില്ലെന്ന വിഷമം ഉണ്ടാകില്ലെന്നായിരുന്നു മാർ പാംപ്ലാനി പറഞ്ഞത്. ഈ സാഹചര്യത്തിൽ നിലപാടിന് അനുയോജ്യമായ തീരുമാനങ്ങളാണ് ചർച്ചയ്ക്ക് ശേഷം ഉരിത്തിരിഞ്ഞത് എന്നാണ് സൂചന.
പ്രസ്താവനയ്ക്ക് പിന്നാലെ മാർ പാപ്ലാനിയെ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസിൽ എത്തി കണ്ടിരുന്നു. റബർവില അടക്കമുള്ള ആശങ്കകളായിരുന്നു കൂടിക്കാഴ്ചയിൽ മാർ പാപ്ലേനി പങ്കുവച്ചത്. ഈ ആശങ്കകൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Discussion about this post