ന്യൂഡൽഹി: പോലീസിൽ നിന്നും രക്ഷയ്ക്കായി ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് സ്വീകരിച്ചത് സന്യാസിയുടെ വേഷമെന്ന് പോലീസ്. ആർക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ അതിർ സമർത്ഥമായാണ് അമൃത്പാൽ സിംഗ് മുന്നോട്ട് നീങ്ങുന്നത്. രൂപമാറ്റമാണ് അമൃത്പാലിനെ പിടികൂടാൻ പോലീസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് വിവരം.
നിലവിൽ അമൃത്പാൽ സിംഗ് ഡൽഹിയിലാണെന്ന് ആണ് പോലീസിന് ലഭിച്ചിരിക്കുന്ന അവസാന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വ്യാപക പരിശോധന തുടരുകയാണ്. അമൃത്പാലിനെ ഐഎസ്ബിടി ബസ് ടർമിനലിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഡൽഹിയിലേക്ക് കടന്നുവെന്ന് വ്യക്തമായത്.
രാജ്യം വിടുകയാണ് അമൃത്പാലിന്റെ നിലവിലെ ലക്ഷ്യം. ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാനാണ് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ പരിശോധന ശക്തമാണ്. അമൃത്പാലിനായി ഡൽഹി പോലീസിന്റെ സഹായവും പഞ്ചാബ് പോലീസ് തേടിയിട്ടുണ്ട്. പോലീസിനെ ഭയന്ന് പഞ്ചാബ് വിട്ട അമൃത്പാൽ കഴിഞ്ഞ ദിവസം ഹരിയാനയിൽ എത്തിയിരുന്നു. ഇവിടെ രണ്ട് ദിവസത്തോളം തങ്ങിയ ശേഷമായിരുന്നു ഡൽഹിയിലേക്കുള്ള പലായനം. ബസ് ഒഴികെയുള്ള മറ്റ് വാഹനങ്ങളിലാണ് അമൃത്പാലിന്റെ സഞ്ചാരം എന്നാണ് സംശയിക്കുന്നത്.
അതേസമയം അമൃത്പാലിനായുള്ള തിരച്ചിലിടിനെ 207 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 44 പേരെ ഇന്നലെ ജാമ്യത്തിൽ വിട്ടു.
Discussion about this post