ന്യൂഡൽഹി: നെഹ്രു കുടുംബത്തെ നീതിന്യായ വ്യവസ്ഥ പ്രത്യേകമായി പരിഗണിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രമോദ് തിവാരി. ഒരു കേസിൽ ശിക്ഷ വിധിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും പശ്ചാത്തലം പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കുടുംബത്തെ നിയമം വ്യത്യസ്തമായി പരിഗണിക്കണം. അദ്ദേഹത്തിന്റെ മുത്തശ്ശിയും അച്ഛനും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. നിയമം കുറഞ്ഞ ശിക്ഷ നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗാന്ധി’ കുടുംബത്തിന് ഏതെങ്കിലും കേസിൽ ശിക്ഷ നൽകുന്ന കാര്യത്തിൽ നിയമം വ്യത്യസ്തമായിരിക്കണം. കോൺഗ്രസ് നേതാവിന്റെ മുത്തശ്ശിയും പിതാവും, പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും എങ്ങനെയാണ് ‘രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്’ , ശിക്ഷ വിധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും പശ്ചാത്തലം കണക്കിലെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
2019ൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
Discussion about this post