ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ടയുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ആണ് സാമ്പത്തിക പ്രസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തിന് വീണ്ടും പ്രശ്‌നത്തിലാക്കിയത്. പാകിസ്താനെ രാജ്യങ്ങളെ ജലസുരക്ഷയില്ലാത്ത രാജ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി. പാകിസ്താനെ കൂടാതെ മറ്റ് 22 രാജ്യങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക.
യുഎൻ ജല വിദഗ്ധർ നടത്തിയ വിശകലനത്തിൽ,ശുദ്ധമായ കുടിവെള്ളവും നിയന്ത്രിതമാണെന്ന് കണ്ടെത്തി. പലയിടത്തും ‘ഇപ്പോഴും പൈപ്പ് ഒരു സ്വപ്നമാണെന്ന്’ വിദഗ്ധർ വെളിപ്പെടുത്തി. നാലിൽ മൂന്ന് ആളുകളും നിലവിൽ ജലസുരക്ഷയില്ലാത്ത രാജ്യങ്ങളിലാണ് താമസിക്കുന്നത്. ജലവുമായി ബന്ധപ്പെട്ട ദുരന്തങ്ങളേക്കാൾ കൂടുതൽ ആളുകൾ സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, ശുചിത്വ സേവനങ്ങളുടെ അഭാവം, തുടങ്ങിയവ മൂലമാണ് മരിക്കുന്നത്.
പാകിസ്താനെ കൂടാതെ സോളമോ ട്വീപുകൾ,എറിത്രിയ, സുഡാൻ, എത്യോപ്യ, വാനുഅട്ടു, അഫ്ഗാനിസ്ഥാൻ, ജിബൂട്ടി, ഹെയ്തി, പാപുവ ന്യൂ ഗിനിയ,സൊമാലിയ, ലൈബീരിയ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, ലിബിയ, മഡഗാസ്‌കർ, സൗത്ത് സുഡാൻ, മൈക്രോനേഷ്യ, നൈജർ, സിയറ ലിയോൺ, യെമൻ, ചാഡ്, കൊമോറോസ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ശുദ്ധജലം വികസനത്തിന് അടിസ്ഥാനമെന്നിരിക്കെ പുറത്ത് വന്ന യുഎൻ റിപ്പോർട്ട് രാജ്യത്തിന് കൂടുതൽ തിരിച്ചടിയാവുമെന്നും നിക്ഷേപകർ പിൻവലിയാൻ സാധ്യതയുണ്ടെന്നും പാക് മാദ്ധ്യമങ്ങളിൽ ചിലത് കുറ്റപ്പെടുത്തിയെന്നാണ് വിവരം.
Discussion about this post