ഇസ്ലമാബാദ്: പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ച ഹിന്ദുയുവാവിനെ ക്രൂരമായി ഉപദ്രവിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് സംഭവം. റംസാൻ മാസത്തിൽ പൊതുസ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുതെന്നാണ് പാകിസ്താനിലെ നിയമം. ഇത് ലംഘിച്ച് റസ്‌റ്റോറന്റ് ഉടമയായ ഹിന്ദു യുവാവ് ഭക്ഷണം ആവശ്യപ്പെട്ടവർക്ക് നൽകി. ഇതാണ് പോലീസ് ഉദ്യോഗസ്ഥനെ പ്രകോപിതനാക്കിയത്.
ഷോട്ട്കി ജില്ലയിലെ ഖാൻപൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ കബിലാണ് ഹിന്ദു യുവാവിനെ മർദ്ദിച്ചത്. വിശന്നിരുന്ന ആളുകൾ ഭക്ഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിതരണം ചെയ്തതെന്നും ഡെലിവറി സർവ്വീസ് നടത്താറില്ലെന്നും മർദ്ദനമേറ്റ് റസ്റ്റോറന്റ് ഉടമയും ജോലിക്കാരും പറയുന്നു.
മർദ്ദിച്ചതിന് പിന്നാലെ ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. റസ്റ്റോറന്റ് ഉടമയെയും മറ്റ് 12 ഓളം പേരെയും ഉപദ്രവിക്കുന്നതിന്റെയും സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു.
Discussion about this post