ന്യൂഡൽഹി : രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 303 സീറ്റുകളിൽ എത്തി നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും സജീവമായി നിലനിൽക്കുന്ന ഇന്ത്യയിലെ ഏക പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പുതുതായി നിർമ്മിച്ച ബിജെപി സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”1984 ലെ ആ കറുത്ത കാലഘട്ടം രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അന്നത്തെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ചരിത്രപരമായ ജനവിധി ലഭിച്ചു. ആ തരംഗത്തിൽ ഞങ്ങൾ പൂർണ്ണമായും നശിപ്പിച്ചു, പക്ഷേ ഞങ്ങൾ നിരാശരായില്ല, മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ല,”പ്രധാനമന്ത്രി പറഞ്ഞു.
പുരോഗതി കൈവരിക്കാൻ ബിജെപി യുവാക്കൾക്ക് അവസരം നൽകുന്നു. ഇന്ന് ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ തടയാൻ വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത്. നടപടിയെടുക്കുമ്പോൾ അന്വേഷണ ഏജൻസികൾ ആക്രമിക്കപ്പെടുന്നു. കോടതിയിൽ നിന്ന് നപടിയുണ്ടാകുമ്പോൾ കോടതിയെ അപമാനിക്കുന്നുവെന്നും രാഹുലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
അഴിമതിക്കാരെ രക്ഷിക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഈ അഴിമതി അവസാനിപ്പിച്ച് രാജ്യം മുന്നോട്ട് പോകും. ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായാണ് അഴിമതിക്കാർക്കെതിരെ ഇത്തരമൊരു നടപടി. ഇതിൽ ചിലർ അസ്വസ്ഥരാവും, ദേഷ്യപ്പെടുകയും ചെയ്യും. എന്നാൽ അവരുടെ തെറ്റായ ആരോപണങ്ങൾ അഴിമതിക്കെതിരായ ഈ പോരാട്ടത്തെ അവസാനിപ്പിക്കില്ലെന്നും മോദി പറഞ്ഞു.
ടിവി സ്‌ക്രീനിൽ നിന്നോ പത്രങ്ങളിൽ നിന്നോ വന്ന പാർട്ടിയല്ല ബിജെപി. ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും പൊങ്ങിവന്നതല്ല ഇത്. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ബിജെപി മുന്നേറിയത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post