ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4435 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സെപ്തംബർ 25ന് 4777 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരിൽ രോഗം കണ്ടെത്തുന്ത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 4.47 കോടിയായി ഉയർന്നിട്ടുണ്ട്. 15 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,30,916 ആയി ഉയർന്നു.
മഹാരാഷ്ട്രയിലും കേരളത്തിലും നാല് വീതം മരണവും ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post