ഹൈദരാബാദ്; ചിറ്റൂർ സ്വദേശിയായ വ്യവസായിയുടെ മകൻ വൈഷ്ണവിൻറെ വിവാഹമാണ് വിവാഹദിവസം തന്നെ മുടങ്ങിയത്. രംഗറെഡ്ഡി ജില്ലയിലെ മൊയ്നാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ താമസിക്കുന്ന വ്യവസായിയുടെ മകളുമായാണ് വൈഷ്ണവിൻറെ വിവാഹം നിശ്ചയിച്ചിരുന്നത്.
വരന് മൂന്ന് കോടി രൂപയാണ് സ്ത്രീധനം നൽകാനായി തീരുമാനിച്ചിരുന്നത്. നഗരത്തിലെ ഒരു വലിയ ഹാളിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. വിവാഹത്തിനായി എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. വിവാഹ ചടങ്ങുകൾ ഗംഭീരമായി ആരംഭിക്കുകയും ചെയ്തു. വിവാഹ സമയം അടുത്ത സമയത്ത് വരൻ മദ്യാസക്തിയിൽ കല്യാണമണ്ഡപത്തിൽ വന്ന് ബഹളം തുടങ്ങി.
അവിടെയുള്ള സ്ത്രീകളോട് മോശമായി പെരുമാറി. ഇതോടെ പെൺകുട്ടി വിവാഹം വേണ്ടെന്ന് തീരുമാനിച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങിപോയി. എന്നാൽ വരൻറെ വീട്ടുകാർ വിവാഹം നടത്തണമെന്ന് വാശിപിടിച്ചു. വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ച വധുവിനെ വരൻറെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആക്രമിച്ചു.
വിവാഹ ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച വധുവിന്റെ വീട്ടുകാർ പണം തിരികെ നൽകാൻ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ സ്വദേശിയായ വ്യവസായിയുടെ മകൻ വൈഭവ്, കുടുംബാംഗങ്ങളായ രവി ബാബു, ദേവി എന്നിവർക്കെതിരെ ഐപിസി 354, 324, 420, 406, 506, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു.
Discussion about this post