ന്യൂഡൽഹി: ഭാരതീയർക്ക് അഭിമാനിക്കാൻ മറ്റൊരു പൊൻതൂവൽ കൂടി. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ സർവ്വീസ് ഉടൻ യാഥാർത്ഥ്യമാകും. നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി.
ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റർ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് ബുധനാഴ്ച പരീക്ഷണയോട്ടം നടത്തിയത്. ഉദ്യോഗസ്ഥരും ബോർഡ് എൻജിനീയർമാരും മെട്രോയുടെ പരീക്ഷണയോട്ടത്തിൽ പങ്കെടുത്തു. കൊൽക്കത്ത മുതൽ ഹൗറ വരെയായിരുന്നു അഭിമാന യാത്ര.
Kolkata Metro creates History!For the first time in India,a Metro rake ran under any river today!Regular trial runs from #HowrahMaidan to #Esplanade will start very soon. Shri P Uday Kumar Reddy,General Manager has described this run as a historic moment for the city of #Kolkata. pic.twitter.com/sA4Kqdvf0v
— Metro Railway Kolkata (@metrorailwaykol) April 12, 2023
സർവ്വീസ് ആരംഭിച്ചാൽ തുരങ്കത്തിനുള്ളിലൂടെ മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിലാവും മെട്രോ സഞ്ചരിക്കുക. ഒരു മിനിറ്റിൽ താഴെ സമയം മാത്രം മതിയാകും മെട്രോക്ക് തുരങ്കം കടക്കാൻ. കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ് -വെസ്റ്റ് ഇടനാഴിയുടെ ആകെ നീളം 15 കിലോ മീറ്ററാണ്. രാജ്യത്തെ ഏറ്റവും ആഴത്തിൽ പ്രവർത്തിക്കുന്ന ( 33 കിലോമീറ്റർ ആഴത്തിൽ) മെട്രോയാകും കൊൽക്കത്തയിലേത്.
ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയിൽ അടുത്ത ഏഴുമാസം പരീക്ഷണയോട്ടം നടത്തും. 4.8 കിലോമീറ്റർ ദൂരപരിധിയിലായിരിക്കും പരീക്ഷണം. തുടർന്ന് ഈ പാതയിൽ സ്ഥിരം സർവീസ് ആരംഭിക്കുമെന്നും മെട്രോ ജനറൽ മാനേജർ പി. ഉദയ് കുമാർ വ്യക്തമാക്കി.
Discussion about this post