മുംബൈ: കാമുകിയുടെ നിബന്ധനപ്രകാരം രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം.റഹ്‌മത്ത് അലി ഷൗക്കത്ത് അലി അൻസാരിയെ (30) ആണ് മുംബൈയിലെ ഷാഹു നഗർ പോലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാൻ റഹ്‌മത്തിനെ പ്രേരിപ്പിച്ചതിന് കാമുകിയായ ധാരാവിയിലെ കമല നഗർ നിവാസി അജമതുൻ അൻസാരിയെയും (21) അറസ്റ്റ് ചെയ്തു.
മകനെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിനിടെ കാമുകിയെ റഹ്‌മത്ത് അൻസാരി ഫോൺ വിളിച്ചതായി പോലീസ് പറഞ്ഞു. ഭാര്യയെയും മകനെയും ഒഴിവാക്കിയാൽ മാത്രമെ വിവാഹം കഴിക്കാൻ സമ്മതിക്കൂവെന്ന് യുവതി ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടർന്നാണ് മകനെ റഹ്‌മത്ത് അൻസാരി കൊലപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ, തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കണമെന്ന് റഹ്‌മത്തിന് അജമതുൻ അന്ത്യശാസനം നൽകി. രണ്ട് ദിവസത്തെ സമയവും നൽകുകയായിരുന്നു.
Discussion about this post