മുംബൈ: മഹാരാഷ്ട്രയിൽ അമ്മയെ മർദ്ദിച്ച അച്ഛനെ മകൻ കൊന്നു. താനെയിലെ അംബേർനാഥിലായിരുന്നു സംഭവം. 19 വയസ്സുള്ള മകൻ പ്രകാശിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
52 വയസ്സുള്ള രാജേഷ് വർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ എല്ലാ ദിവസവും ഭാര്യയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട് മടുത്താണ് പ്രകാശ് രാജേഷിനെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ രാജേഷ് ഭാര്യയെ മർദ്ദിക്കാനും അസഭ്യം പറയാനും ആരംഭിച്ചു. മർദ്ദനത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ പ്രകാശ് ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല പ്രകാശിനെയും ഇയാൾ മർദ്ദു. ഇതോടെ അടുക്കളയിൽ നിന്നും കത്തിയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു.
വയറ്റിലും നെഞ്ചിലുമായി നിരവധി തവണ പ്രകാശ് കുത്തി. രക്തത്തിൽ കുളിച്ചു കിടന്ന രാജേഷിനെ വീടിന് സമീപം താമസിക്കുന്ന ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവ ശേഷം പ്രകാശ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകാശിന് മേൽ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തത്.
Discussion about this post