കൊൽക്കത്ത: വീട്ടിലെ ടോയ്ലെറ്റിൽ പ്രസവിച്ച കുഞ്ഞിനെ ജനലിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് യുവതി. കൊൽക്കത്തയിലെ കസ്ബ മേഖലയിലാണ് ലംഭവം. നിക്കോള സ്റ്റാനിസ്ലാസ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ടോയ്ലെറ്റിൽ പ്രസവിച്ച കുഞ്ഞിനെ ഉടൻ തന്നെ യുവതി ജനലിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ജനലിന്റെ ചില്ല് തകർന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഇറങ്ങിയ ഏതാനും അയൽവാസികളാണ് കുഞ്ഞിനെ കണ്ടത്.
ടോയ്ലെറ്റിന് സമീപമുള്ള ഓടയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും സംഘം സ്ഥലത്തെത്തിയ കുട്ടിയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.അതീവഗുരുതരാവസ്ഥയിലായ കുഞ്ഞ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഏഴ് മാസം പ്രായമുള്ള മാസം തികയാത്ത കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്ന് അറിയിച്ചു.
എന്നാൽ തനിക്ക് ഗർഭിണിയായ വിവരം അറിയില്ലായിരുന്നുവെന്നും കുറച്ചുനാളുകളായി ആർത്തവചക്രത്തിൽ മാറ്റമില്ലായിരുന്നുവെന്നും യുവതി പറയുന്നു.ഗർഭിണിയാണെന്ന് അറിയാത്തതിനാൽ കുഞ്ഞിനെ പ്രസവിച്ച ഉടൻ ആശയക്കുഴപ്പത്തിലായെന്നും ഇതിനാലാണ് കുഞ്ഞിനെ എറിഞ്ഞതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ മുതൽ മുതൽ യുവതിയും പങ്കാളിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഈ കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഗർഭപാത്രത്തിലിരിക്കെ കുട്ടിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും അതിനാലാണ് രക്തം വന്ന് അത് ആർത്തവമായി യുവതി തെറ്റിദ്ധരിച്ചതെന്നും ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. കുട്ടിയ്ക്കേറ്റ ഗുരുതരമായ പരിക്കും പോഷകാഹാരക്കുറവുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറഞ്ഞിരിക്കുന്നത്.
Discussion about this post