മലപ്പുറം : നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരിൽ സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് വേദിയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സംഘാടകർ അദ്ദേഹത്തെ വണ്ടൂരിലേക്ക് കൊണ്ടുപോയി. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ ട്രോമ കെയർ പ്രവർത്തകർ മാമുക്കോയയ്ക്ക് പ്രാഥമിക ചികിത്സയ നൽകിയിരുന്നു.
വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഇന്നലെ പുലർച്ചെ രണ്ടരയോടെ അദ്ദേഹത്തെ വണ്ടൂരിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. കുടുംബക്കാരെല്ലാം ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.
Discussion about this post