ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിൽ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ. പാകിസ്താന്റെ അനാവശ്യ ചോദ്യത്തിന് മറുപടി നൽകി സമയം കളയാൻ സാധിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിന് ഇന്ത്യ മറുപടി നൽകിയത്.
മേയ്‌ന്റെനൻസ് ഓഫ് ഇന്റർനാഷണൽ പീസ് ആന്റ് സെക്യൂരിറ്റി : എഫക്ടീവ് മൾട്ടിലാറ്ററലിസം ത്രൂ ദി ഡിഫൻസ് ഓഫ് ദി പ്രിൻസിപ്പിൾസ് ഓഫ് ദി ചാർട്ടർ ഓഫ് ദി യുണൈറ്റഡ് നേഷൻസ്” എന്ന വിഷയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന തുറന്ന സംവാദത്തിലാണ് കാംബോജ് പ്രതികരിച്ചത്.
യുഎന്നിലെ പാകിസ്താൻ സ്ഥിരം പ്രതിനിധി മുനീർ അക്രം ആണ് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. കോളനിവൽക്കരണത്തിന്റെ അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള ധാരണില്ലായ്മ മൂലം ഒരു സ്ഥിരം പ്രതിനിധി ചില മോശം പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് രുചിര പറഞ്ഞു. ആ പരാമർശങ്ങളോട് പ്രതികരിക്കാൻ വേണ്ടി കൗൺസിലിന്റെ സമയം പാഴാക്കുന്നില്ല. ഈ പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മറുപടി നൽകിയിട്ടുണ്ടെന്നും അത് പരിശോധിക്കണമെന്നും കാംബോജ് വ്യക്തമാക്കി.
ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താൻ ജമ്മു കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുന്നത്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് പിന്നാലെയാണ് പാകിസ്താൻ അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്.
Discussion about this post