ഇസ്ലാമാബാദ്: സമ്പദ് വ്യവസ്ഥ താറുമാറായതോടെ പാകിസ്താനിൽ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നു. ദുരിതപൂർണവും നിയന്ത്രണങ്ങളുമില്ലാത്ത സമൂഹം ലൈംഗിക ദാരിദ്ര്യമുള്ള ഒരു കൂട്ടം ആളുകളെയാണ് സൃഷ്ടിച്ചത്.
ഇപ്പോഴിതാ, മരിച്ച് പോയ പെൺമക്കളുടെ ശവക്കുഴി താഴിട്ട് പൂട്ടി സുരക്ഷിതമാക്കുകയാണ് പാകിസ്താനിലെ ഒരു കൂട്ടം മാതാപിതാക്കൾ. മൃതദേഹങ്ങളെ പോലും ഭോഗിക്കുന്ന ആളുകൾ സജീവമായതോടെയാണ് മാതാപിതാക്കൾ ശവക്കുഴിക്ക് പോലും സരംക്ഷണം നൽകാൻ മുന്നിട്ടിറങ്ങിയത്.
പാകിസ്താനിൽ നെക്രോഫീലിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ കൂടുതൽ ആളുകൾ കുടുംബത്തിലെ സ്ത്രീകളുടെ ശവകുടീരങ്ങൾ പൂട്ടിയിട്ടിരിക്കുകയാണ്. നെക്രോഫീലിയ കേസുകൾ പാകിസ്താനിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആക്ടിവിസ്റ്റുകളും എഴുത്തുകാരും ഉൾപ്പെടെയുള്ള ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇക്കാര്യം വീണ്ടും ഉന്നയിച്ചു. രാജ്യത്ത് നെക്രോഫീലിയ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താൻ ലൈംഗിക നൈരാശ്യമുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചു, ആളുകൾ ഇപ്പോൾ അവരുടെ പെൺമക്കളുടെ മൃതശരീരം ബലാത്സംഗം ചെയ്യപ്പെടുന്നത് തടയാൻ ശവകുടീരത്തിൽ പൂട്ടുകൾ ഇടുന്നുവെന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Discussion about this post