മുംബൈ: മെയിൽ റിലീസിന് കാത്തിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ പല കോണുകളിൽ നിന്നാണ് വിമർശനം ഉയരുന്നത്.കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്നതാണ് ഇത്രയേറെ വിമർശങ്ങൾ ഉയരാൻ കാരണം. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ആദാ ശർമ. കേരളത്തിൽ വേരുകളുള്ള ആദാ ശർമ വീഡിയോയിലാണ് നന്ദി പ്രകടിപ്പിച്ചത്.
എല്ലാവരുടെയും സന്ദേശങ്ങൾക്ക് നന്ദി. ഇത്രമാത്രം പിന്തുണ ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടില്ല. എല്ലാവരും സിനിമയ്ക്ക് വേണ്ടി പി.ആർ വർക്കുകളും പ്രചരണ പരിപാടികളും ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല. നിങ്ങൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആർ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
ഇങ്ങനെയൊരു സിനിമ ഉണ്ടാക്കിയതിന് നന്ദി പ്രകടിപ്പിക്കുകയാണ് പലരും. കേരളത്തിൽ നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടെന്നാണ് ടീസർ ഉൾപ്പെടെ കണ്ടവർ പറയുന്നത്. കുറച്ചാളുകൾ പ്രൊപ്പഗണ്ട എന്ന് പറയുന്നു. ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല, തീവ്രവാദത്തിനെതിരേയാണ് സംസാരിക്കുന്നതെന്ന് താരം പറഞ്ഞു. പെൺകുട്ടികളെ മയക്കുമരുന്നു നൽകിയും മനസുമാറ്റിയും ക്രൂരമായി പീഡിപ്പിച്ചും ഗർഭിണികളാക്കിയും തീവ്രവാദത്തിനായി മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് പ്രൊപ്പഗണ്ടയല്ലെന്ന് നടി വ്യക്തമാക്കി.
നഴ്സാകാൻ ആഗ്രഹിക്കുന്ന ഗ്രാമീണ പെൺകുട്ടിയായ ശാലിനി ഉണ്ണികൃഷ്ണൻ എങ്ങനെയാണ് ഒരു വിദേശരാജ്യത്തെ ഐസിസ് ഭീകര ക്യാമ്പിൽ എത്തുന്നത് എന്നിതെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. സിറിയയിലേക്കും ഇറാഖിലേക്കും ഐസിസ് തീവ്രവാദ ക്യാമ്പുകളിൽ ചേരുന്നതിന് മുമ്പ് ഗ്രൂമിംഗ് ജിഹാദ് ഉപയോഗിച്ച് പ്രാദേശിക തീവ്രവാദികളാൽ കബളിപ്പിക്കപ്പെട്ട കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ യുവതികളുടെ യഥാർത്ഥ വിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.സാധാരണ പെൺകുട്ടികളെ തീവ്രവാദികളാക്കി മാറ്റുന്ന അപകടകരമായ നടപടികളാണ് കേരളത്തിൽ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. 32,000 പെൺകുട്ടികളുടെ കഥയാണിത്. ഇതാണ് കേരള കഥ എന്ന് ട്രെയിലറിൽ പറയുന്നുണ്ട്. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്
Discussion about this post