ലക്‌നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായി മുക്താർ അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് കോടതി വിധിച്ചു. മാവു നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ മുക്താർ അൻസാരിക്കെതിരെ നിരവധി കേസുകളുണ്ട്.
2005 ൽ ബിജെപി എംഎൽഎ കൃഷ്ണാനന്ദറായിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലാണ് വിധി. മുഖ്താർ അൻസാരിയുടെ ജേഷ്ഠനും ബിഎസ്പി എംപിയുമായ അഫ്‌സൽ അൻസാരിയുടെ വിധി പറയുന്നത് കോടതി മാറ്റിവച്ചു. 2007ൽ ഗുണ്ടാ നിയമപ്രകാരം അൻസാരി സഹോദരന്മാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
2005 നവംബറിലാണ്, മുഹമ്മദാബാദ് നിയോജക മണ്ഡലത്തിലെ ബിജെപിയുടെ അന്നത്തെ സിറ്റിംഗ് എംഎൽഎ കൃഷ്ണാനന്ദ് റായിയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടത്. സ്വന്തം ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2006-ൽ അലഹബാദ് ഹൈക്കോടതി റായിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് മുഖ്താർ അൻസാരിയെ ജയിലിലടച്ചിരുന്നു.
Discussion about this post