ബംഗളൂരു : കർണാടകയിലെ ഇരട്ട എഞ്ചിൻ സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് അവർ തിരിച്ചറിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമിച്ചതിലൂടെ പ്രധാനമന്ത്രി ശ്രീരാമഭക്തരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്ന് ബെലഗാവിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
“കർണാടയിൽ ബിജെപി കർഷകർക്ക് വേണ്ടി പ്രവർത്തിച്ചു, നിരവധി ആനുകൂല്യങ്ങൾ നൽകി. അതേസമയം കോൺഗ്രസ് സവർക്കറെ അപമാനിക്കുകയാണ് ചെയ്തത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച് ശ്രീരാമഭക്തരുടെ സ്വപ്നം പ്രധാനമന്ത്രി സാക്ഷാത്കരിച്ചു” അമിത് ഷാ പറഞ്ഞു.
കോൺഗ്രസുകാർ ബജ്റംഗബലിയെ അപമാനിക്കുകയാണ് ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ വാക്കിൽ ആർക്കും വിശ്വാസമില്ല, ത്രിപുരയിലും അസമിലും നാഗാലാന്റിലുമെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുകഴിഞ്ഞു. ബിജെപിയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. മതഭീകരരിൽ നിന്ന് സംരക്ഷണം നേടണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
“ബിജെപി പൊതുജനങ്ങൾക്ക് റേഷൻ നൽകി, കുടിവെള്ള സൗകര്യങ്ങളും ആരോഗ്യ സൗകര്യങ്ങളും നൽകി. ഇരട്ട എഞ്ചിൻ സർക്കാർ ജനങ്ങളുടെ സൗഖ്യത്തിനായി പ്രവർത്തിച്ചു,” എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post