ബംഗളൂരു: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാകും ഇന്ന് നിശബ്ദപ്രചാരണത്തിൽ സ്ഥാനാർത്ഥികൾ നടത്തുക. നിശബ്ദപ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അവസാനഘട്ടത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പ്രചാരണത്തിന് നേതൃത്വം നൽകി, രാഹുലും പ്രിയങ്കയും കോൺഗ്രസ് റാലികളിലും സജീവമായിരുന്നു. മാർച്ച് 29ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ റോഡ് ഷോകളടക്കം 18 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്.
അതേസമയം ഇക്കുറി തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഇന്ത്യ ടിവി-സിഎൻഎക്‌സ് അഭിപ്രായ സർവ്വേ പറയുന്നത്. 105 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സർവ്വേ പ്രവചനം. ബിജെപി 85, ജനതാദൾ(എസ്)-32 സീറ്റുകൾ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു.
Discussion about this post