Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ചുംബനസമരത്തിലെ പിന്തുണയെ കുറിച്ച് പുതിയ സാഹചര്യത്തില്‍ എംബി രാജേഷിന് പറയാനുള്ളത്

by Brave India Desk
Nov 19, 2015, 05:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

mb rajesh kumar

രാഹുല്‍ പശുപാലനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചുംബനസമരത്തെ പിന്തുണച്ച നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന മുറവിളിയ്ക്ക് ഒടുവില്‍ എംബി രാജേഷിന്റെ മറുപടി.
‘ഫേസ്ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാന്‍ പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ലെന്നും ഉള്ളിലുള്ള സംസ്‌കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധം മൂലം ഫേസ് ബുക്ക് തുറന്നാല്‍ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും എന്നിങ്ങനെയാണ് രാജേഷിന്റെ ഫേസ്ബുക്ക് വിശദീകരണം.
തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നില്ലെന്നും, കുറ്റം ചെയ്തവര്‍ നിയമനടപടികള്‍ നേരിടട്ടേയെന്നും രാജേഷ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം

Stories you may like

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

രാഹുൽ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ്‌ ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വർഗ്ഗീയ സഹോദരങ്ങളും യോജിച്ച്‌ പതിവുപോലെ സദാചാര സംരക്ഷണാർത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാധ്യമങ്ങളിൽ അഴിഞ്ഞാടുന്നുണ്ട്‌. സദാചാര പൊലീസിനെ എതിർത്ത ഞാനടക്കമുള്ളവർ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനിൽ കെ. സുരേന്ദ്രനും മലയാളിഹൗസ്‌ വിദ്വാനും ഇതേ ആക്രോശമുയർത്തിയതായും കേട്ടു. ഫേസ്‌ ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാൻ പുല്ലു വിലപോലും കൽപ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുർഗന്ധം മൂലം ഫേസ്‌ ബുക്ക്‌ തുറന്നാൽ മൂക്ക്‌ പൊത്തണമെന്ന സ്ഥിതിയാണെങ്കിൽ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും! അതുകൊണ്ട്‌ അത്‌ അവജ്ഞ മാത്രമേ അർഹിക്കുന്നുള്ളൂ.

സദാചാര പൊലീസിങ്ങിനെ ഞാൻ ശക്തമായി എതിർത്തിട്ടുണ്ട്‌. സദാചാര പൊലീസിങ്ങിനെതിരായി ഉയർന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട്‌ പൊതുവിൽ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്‌. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയുന്ന തെറ്റുകൾക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ്‌ ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള പലതരത്തിൽ ഉയർന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത്‌ അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവർ നിയമനടപടികൾ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ.

ഞാനടക്കമുള്ളവർ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കിൽ ഇതിനേക്കാൾ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉൾപ്പെടെയുള്ള സംഘപരിവാർ ആകെ സമാധാനം പറയേണ്ടതാണു. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികൾക്കറിയില്ലേ? അവർക്കറിയണമെങ്കിൽ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളിൽ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച്‌ ആദരിച്ചവരാണിക്കൂട്ടർ. (ഗാന്ധിജിയെ ഇവർ ബാപ്പു എന്ന് വിളിക്കില്ല;പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ. ) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാർഗ്ഗിക താവളത്തിൽ അനുഗ്രഹാശ്ശിസ്സുകൾ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്‌? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച്‌ അനുഗ്രഹം തേടുന്ന മോഡിയുടെ ചിത്രം ഇത്രവേഗം മറന്നോ? ഓർമ്മ പുതുക്കാൻ വേണമെങ്കിൽ അതിവിടെ പോസ്റ്റ്‌ ചെയ്‌യാം. പറഞ്ഞാൽ മതി.

സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരിൽ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട.സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി.

തന്റെ പിന്തുണ വ്യക്തികള്‍ക്കായിരുന്നില്ല എന്നും സമരം മുന്നോട്ട് വച്ച ആശയത്തിനായിരുന്നുവെന്നും നേരത്തെ വി.ടി ബല്‍റാം എംഎല്‍എ പ്രതികരിച്ചിരുന്നു.

Tags: mb rajesh
ShareTweetSendShare

Latest stories from this section

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

Discussion about this post

Latest News

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies