ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും മികച്ച പ്രതികരണം തേടി കുതിയ്ക്കുകയാണ് ദ കേരള സ്റ്റോറി എന്ന സിനിമ. നിരവധി പേരാണ് യാഥാർത്ഥ്യം വിളിച്ചേതുന്ന സിനിമയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം വികാരാധീനയായ ഒരു യുവതിയുടെ വീഡിയോ ആണ് വൈറലാവുന്നത്. ദ കേരള സ്‌റ്റോറി തന്നെ പോലെ ചതിയലകപ്പെട്ട പെൺകുട്ടികളുടെ കഥയാണെന്ന് യുവതി പറഞ്ഞു.
എല്ലാ ഹിന്ദു സ്ത്രീകളും ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു, അങ്ങനെ അവർ കെണികളെക്കുറിച്ച് ബോധവാന്മാരാകുകയും ജാഗ്രത പാലിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. സിനിമയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിന്റെ പേരിലുള്ള സിദ്ധാന്തോപദേശം ആരുടെയും സങ്കൽപ്പമല്ലെന്നും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും നിലനിൽക്കുന്ന ഒരു യഥാർത്ഥ പ്രശ്നമാണെന്നും സ്വന്തം ജീവിതാനുഭവം പങ്കുവെച്ചുകൊണ്ട് യുവതി പറഞ്ഞു.
കോളേജിൽ പഠിക്കുമ്പോൾ താനും ഇത്തരത്തിൽ കെണിലകപ്പെട്ടതെന്നും ബ്രയിൻവാഷ് ചെയ്യപ്പെട്ടെന്നും യുവതി പറഞ്ഞു. സംസ്‌കാരത്തെ കുറിച്ചും മതത്തെ കുറിച്ചും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
നിങ്ങളുടെ കുട്ടിയെ അവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ച് ബോധവാന്മാരാക്കേണ്ടത് എത്ര പ്രധാനമാണെന്ന് സിനിമ ബോധ്യപ്പെടുത്തുന്നുവെന്ന് യുവതി പറയുന്നു. എന്തുകൊണ്ടാണ് ഇസ്ലാമിന്റെ പേരിൽ ദുർബലരായ സ്ത്രീകളെ എളുപ്പത്തിൽ വശീകരിക്കുന്നതും പഠിപ്പിക്കുന്നതും എന്ന വലിയ പ്രശ്നത്തിലേക്ക് സിനിമ വെളിച്ചം വീശുന്നതായി അവർ പറഞ്ഞു. സ്വന്തം സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും ബോധമില്ലാത്ത സ്ത്രീകൾ എങ്ങനെയാണ് ഇത്തരം കെണികളിൽ പെട്ടുപോകുന്നതെന്ന് സിനിമ എടുത്തുകാണിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post