ബംഗളൂരു : കർണാടകയിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പൂർണമായും പുറത്തുവന്നതിന് ശേഷം പ്രതികരിക്കുമെന്നും വ്യക്തമായ വിശകലനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി പ്രവർത്തകരും പരിശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ഫലം പൂർണമായും പുറത്തുവന്ന ശേഷം വിശദമായ വിശകലനം നടത്തുമെന്ന് ബൊമ്മെ പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവിധി ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുടർന്നും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സംഭാവനകൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിനാണ് മുൻതൂക്കം. 133 ഇടങ്ങളിൽ കോൺഗ്രസ് മുന്നിലാണ്. 66 മണ്ഡലങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 22 സീറ്റുകൡ ജെഡിഎസും മുന്നിലാണ്.
Discussion about this post