ബംഗളൂരു: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ നയം വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ‘ എനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എംഎൽഎമാരുടെ അഭിപ്രായം എനിക്കറിയില്ല. ഞങ്ങൾക്ക് ആകെ 135 എംഎൽഎമാരാണുള്ളത്. എല്ലാവരും കോൺഗ്രസ് എംഎൽഎമാരാണ്.പാർട്ടി ഹൈക്കമാൻഡിനാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. തന്നെ കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കർണാടകത്തിൽ അധികാരം പിടിച്ച് തന്നെ എൽപ്പിച്ച കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു ദിവസം അത് പുറത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സഖ്യസർക്കാർ തകരുകയും എംഎൽഎമാർ പാർട്ടി വിട്ട് പോയപ്പോഴും തനിക്ക് മടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ തനിച്ചാണ് ധൈര്യത്തോടെ പാർട്ടിയ നയിച്ച് കഴിവ് തെളിയിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ പതിവ് ഉത്തരവാദിത്തം നിർവഹിക്കുന്നു. നിങ്ങളോട് അടിസ്ഥാന മര്യാദയും കുറച്ച് നന്ദിയും ഉണ്ടായിരിക്കണം.തന്റെ നീക്കത്തെ കലാപമായി കണ്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, ‘ഞാൻ ബ്ലാക്ക് മെയിൽ ചെയ്യില്ല, അത് ഞാനല്ല, എനിക്ക് എന്റേതായ മനസ്സുണ്ട്. ഞാൻ കുട്ടിയല്ല, ഒരു കെണിയിൽ’ഞാൻ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്നത്തെ ഡൽഹി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാർ അറിയിച്ചു.
Discussion about this post