Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മകളുടെ മൃതദേഹവുമായി ആശുപത്രി അന്വേഷിച്ച് ഓട്ടോറിക്ഷയിൽ അമ്മ സഞ്ചരിച്ചത് കിലോമീറ്ററുകൾ; അസ്മിയയെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ കാത്ത് നിർത്തിയത് ഒന്നര മണിക്കൂർ; കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ

by Brave India Desk
May 16, 2023, 01:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിലെ ദുരൂഹതകൾ ബലപ്പെടുത്തി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മകളെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ മതപഠന കേന്ദ്രത്തിൽ കാത്ത് നിർത്തിയത് ഒന്നര മണിക്കൂറാണെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. മകൾ കുളിമുറിയിലാണെന്ന് പറഞ്ഞാണ് കാത്ത് നിർത്തിയത്. കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ ചോദിച്ചു.

ഇത്രയും നേരമായിട്ടും കുളിച്ചുകഴിഞ്ഞില്ലേ എന്ന് ചോദിച്ച് വീട്ടുകാർ നിർബന്ധപൂർവ്വം അകത്തേക്ക് കയറുകയായിരുന്നു. തൂങ്ങി നിൽക്കുന്ന മകളെ അഴിച്ച് താഴെയിറക്കി കൊണ്ടുവരുന്നതാണ് വീട്ടുകാർ കാണുന്നത്. ഫസ്റ്റ് എയ്ഡ് പോലും കൊടുക്കാൻ തയ്യാറായില്ലെന്നും പോലീസ് സ്‌റ്റേഷനിൽ അറിയിക്കാനോ ആശുപത്രിയിലാക്കാനോ പോലും മതപഠന കേന്ദ്രത്തിലെ അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു.

Stories you may like

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

അസ്മിയുടെ ഉമ്മയും ബന്ധുക്കളും ചെന്ന ഓട്ടോറിക്ഷയിലാണ് ഒടുവിൽ മകളെയും കൊണ്ട് ഉമ്മ ആശുപത്രി അന്വേഷിച്ച് സഞ്ചരിച്ചത്. സ്ഥലം പരിചയമില്ലാത്തതിനാൽ ആശുപത്രി എവിടെയെന്ന് ചോദിച്ചായിരുന്നു യാത്രയെന്നും ബന്ധുക്കൾ പറഞ്ഞു. കുളിക്കുകയാണെന്ന് പറഞ്ഞ മകളുടെ മുടിയിൽ വെളളം വീണതിന്റെ നനവ് ഉണ്ടായിരുന്നില്ല. ശരീരം തണുത്തിരുന്നു. ഷോൾ ഇല്ല, ചുരിദാർ മാത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അമ്മ പറഞ്ഞു.

അതിന് മുൻപ് അസ്മിയയെ കാണാൻ ചെന്നപ്പോൾ അവിടേക്ക് തിരിച്ചുപോകുന്നില്ലെന്ന് പറഞ്ഞ് അസ്മിയ നിർബന്ധം പിടിച്ചിരുന്നു. ഉസ്താദും അദ്ധ്്യാപകനും വഴക്ക് പറയുന്നുവെന്ന് ആയിരുന്നു പറഞ്ഞത്. അദ്ധ്യാപകൻ തന്നെ എപ്പോഴും പിരാകുവാണെന്നും ശപിക്കുവാണെന്നും ഇവിടെ നിൽക്കാനാകില്ലെന്നും അസ്മിയ പറഞ്ഞിരുന്നതായി ഉമ്മയും ബന്ധുക്കളും പറയുന്നു.

വെളളിയാഴ്ച മകളുടെ പതിവ് വിളി എത്താഞ്ഞപ്പോൾ വൈകിട്ട് ആറ് മണിയായപ്പോൾ ഉസ്താദിനെ വിളിച്ചു. ഉസ്താദേ വെളളിയാഴ്ച വിളിക്കുന്ന മകൾ ഇന്ന് വിളിച്ചില്ലെന്ന് പറഞ്ഞു. അവൾ നാളെ വിളിച്ചോളും എന്ന് പറഞ്ഞ് വെക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് മകൾ വിളിച്ചത്.

ഫോൺ എടുത്തപ്പോൾ ഭയങ്കര കരച്ചിലായിരുന്നു. ഉമ്മാ എന്നെ ഒന്ന് ഈ സ്ഥാപനത്തിൽ നിന്ന് എടുത്തോണ്ടു പോകുമോയെന്നാണ് ചോദിച്ചത്. കുറച്ച് ദിവസം കൂടിയല്ലേ ഉളളൂ എന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്നും നാളെത്തന്നെ എന്നെ കൊണ്ടുപോകണമെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് മകളെ കാണാൻ ബാലരാമപുരത്തേക്ക് പോയതെന്നും ഉമ്മയും ബന്ധുക്കളും പറയുന്നു.

Tags: JusticeforasmiyaJustice for asmiyaAsmiya murderAl amen balaramapuram
Share28TweetSendShare

Latest stories from this section

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies