തിരുവനന്തപുരം : എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് അന്വേഷണത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനാണ് സസ്‌പെൻഷൻ. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ ചേർന്നത് വിജയൻ വഴിയെന്നാണ് റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആണ് റിപ്പോർട്ട് നൽകിയത്. കേസിൽ തുടരന്വേഷണം എഡിജിപി പത്മകുമാർ നടത്തും.
എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് തുടക്കത്തിൽ അന്വേഷിച്ചത് കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. ഇതിന്റെ ചുമതലയിൽ ഐജി പി വിജയനായിരുന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.
കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ രത്‌നഗിരിയിൽ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതിൽ വീഴ്ചപറ്റിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്‌ഐ കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. ഇതാണ് വിവരം ചോരാൻ കാരണമെന്നാണ് സൂചന. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post