മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ച് ആർബിഐ. പൊതുജനങ്ങൾക്ക് സെപ്തംബർ 30 വരെ ബാങ്കുകളിൽ നിന്ന് 2000 രൂപ മാറ്റിയെടുക്കാം. എല്ലാ ബാങ്കുകളും ഇത്തരത്തിൽ നോട്ടുകൾ മാറ്റി നൽകണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
മെയ് 23 മുതൽ ഇങ്ങനെ നോട്ടുകൾ മാറ്റിയെടുക്കാം. അതേസമയം ബാങ്കുകളുടെ സാധാരണ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനായി ഒരുതവണ 20,000 രൂപ വരെ മാത്രമായിരിക്കും മാറ്റിയെടുക്കാൻ കഴിയുക.
നോട്ടുകളുടെ നിയമസാധുത പിൻവലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യവും ഉടലെടുക്കുന്നില്ല. പൊതുജനങ്ങൾക്ക് 2000 നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്നും ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുവേ വിപണിയിൽ 2000 രൂപ നോട്ടുകൾ കുറവായിരുന്നു. നിലവിൽ പ്രചാരത്തിലുളളവ 2017 ന് മുൻപ് അച്ചടിച്ചവയാണ്. 2016 നവംബറിൽ അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000,500 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്.
Discussion about this post