ന്യൂഡൽഹി : പ്രാദേശിക മുസ്ലീം സംഘടനകളായ തമിഴ്നാട് തൗഹീദ് ജമാഅത്തിനെയും (ടിഎൻടിജെ) ശ്രീലങ്ക തൗഹീദ് ജമാഅത്തിനെയും നിരീക്ഷിച്ച് ഇന്റലിജൻസ് ഏജൻസികൾ. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിൽ ഈ സംഘടനകൾക്ക് പങ്കുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിരുന്നു. ചാവേർ സ്‌ഫോടനത്തിന് പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്(എൻടിജെ) ആണെന്ന് ശ്രീലങ്ക പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇരു സംഘടനകളെയും നിരീക്ഷിച്ചുവരുന്നത്.
എന്നാൽ തങ്ങൾക്ക് എൻടിജെയുമായി ഒരു ബന്ധവുമില്ലെന്നും സാമൂഹിക-മത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയേതര ഇസ്ലാമിക സംഘടനയാണെന്നും ടിഎൻടിജെ സംസ്ഥാന പ്രസിഡന്റ് ഷംസുല്ലുഹയും സംഘടനയുടെ കർണാടകയിലെ അംഗമായ ഗാനിയും പറയുന്നു.
പേരിൽ സാമ്യമുള്ളത് കൊണ്ട് തങ്ങളെ തീവ്രവാദികളെന്ന് വിളിക്കാൻ സാധിക്കില്ലെന്ന് ഷംസുല്ലുഹ പറഞ്ഞു. ഗാന്ധി, ദ്രാവിഡം, കഴകം പോലെ സാമ്യമായ പേരുളള നിരവധി സംഘടനകളുണ്ട്. അതിനർത്ഥം അവർക്കെല്ലാം ഒരേ പ്രത്യയശാസ്ത്രമുണ്ട് എന്നാണോ എന്ന് ഷംസുല്ലുഹ ചോദിച്ചു.
‘2004 ലാണ് തമിഴ്നാട്ടിൽ ടിഎൻടിജെ സ്ഥാപിതമായത്. ഞങ്ങൾക്ക് ദക്ഷിണേന്ത്യയിൽ ഉടനീളം നിരവധി ബ്രാഞ്ചുകളുണ്ട്. ദവ, സാമൂഹിക-മത പ്രവർത്തനങ്ങൾ, അമുസ്ലീംകളുടെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ തുറന്ന ചർച്ചകൾ, ഏത് അനീതിക്കെതിരെയും ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുക, മതം നോക്കാതെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലാണ് ഞങ്ങളുടെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” എന്ന് ഓഡിറ്റ് കമ്മിറ്റി അംഗം എഡി ഗാനി പറഞ്ഞു.
”കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിൽ സംഘടനയ്ക്ക് 8 ലക്ഷം അംഗങ്ങളുണ്ട്. കർണാടകയിൽ മാത്രം 2000 അനുയായികളുണ്ട്. ഞങ്ങൾക്ക് ധനസഹായം നൽകുന്ന ആളുകളിൽ ബിസിനസുകാരും ഉദ്യോഗസ്ഥരുമായി നിരവധി പേരുണ്ട് ” എംഡി ഗനി പറഞ്ഞു.
കൊളംബോയിൽ നടന്ന ആക്രമണത്തെ അപലപിച്ച് സംഘടന സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് സ്ഫോടനത്തിന് പിന്നിൽ എൻടിജെ ആയിരിക്കാമെന്ന് ശ്രീലങ്കൻ പോലീസ് സംശയിച്ചത്. ഇത് ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് തങ്ങളെ ട്രോളാനും മോശം പരാമർശം നടത്താനും കാരണമായി. ഇത് സംഭവിച്ചതിൽ ഖേദമുണ്ടെന്നും ഗാനി കൂട്ടിച്ചേർത്തു.










Discussion about this post