ഖത്തറിലെ സൈനിക താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിനിടെ തകർന്നുവീണയുദ്ധവിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ സൈന്യം ജീവനോടെപിടികൂടി തടവിലാക്കിയിരിക്കുകയാണെന്ന തെഹ്റാന്റെ വാദം ഖത്തർ ഔദ്യോഗികമായി തള്ളി. ഇറാനിയൻ പൈലറ്റുമാരെ പിടിച്ചുവെച്ചിട്ടില്ലെന്നും, അപകടത്തിൽപ്പെട്ട ഒരു പൈലറ്റിന്റെ മൃതദേഹംമാത്രമാണ് തിരച്ചിൽ സംഘത്തിന് കണ്ടെത്താനായതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന വ്യോമാക്രമണത്തിനിടെ ഖത്തർ വ്യോമാതിർത്തി ലംഘിച്ചഇറാനിയൻ വിമാനങ്ങളുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും മറുപടിയൊന്നുംലഭിച്ചില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമ നിയമങ്ങളും പ്രതിരോധ നിബന്ധനകളുംപാലിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്. തിരച്ചിലിനൊടുവിൽ കണ്ടെടുത്ത ഒരു പൈലറ്റിന്റെമൃതദേഹം ഇറാന കൈമാറാനുള്ള നടപടികൾ കൈക്കൊണ്ടതായും, എന്നാൽ ഏപ്രിൽ മാസത്തിൽസംയുക്ത പരിശോധനയ്ക്കായി ഇറാന്റെ പ്രതിനിധി സംഘത്തെ ക്ഷണിച്ചിട്ടും അവർപ്രതികരിച്ചില്ലെന്നും ഖത്തർ അറിയിച്ചു.
ഖത്തറിലെ സൈനിക കേന്ദ്രത്തിന് നേരെ പോർവിമാനങ്ങളിൽ ദൗത്യത്തിനെത്തിയ മൂന്ന് ഇറാനിയൻപൈലറ്റുമാരായ ജവാദ് സലേഹി, അബ്ദുൽ മജീദ് ദാഷ്തിയാൻ, ഉമ്രാൻ ബെഹ്‌റൂസിയാൻഎന്നിവരെ ഖത്തർ സൈന്യം ജീവനോടെ തടവിലാക്കിയിട്ടുണ്ടെന്നും, മജീദ് കാസെമി എന്ന പൈലറ്റ്കൊല്ലപ്പെട്ടെന്നുമാണ് ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തത്. ആറു മാസമായി കസ്റ്റഡിയിലുള്ള പൈലറ്റുമാരെ മോചിപ്പിക്കാൻഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ സായുധ സേന റെഡ് ക്രോസ്സ് (ICRC) അന്താരാഷ്ട്രസമിതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
മേഖലയിൽ നയതന്ത്രപരമായ സംഘർഷങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെഉയർന്നുവന്ന ഇറാന്റെ ആരോപണം ഖത്തർ കർശനമായി തള്ളിയതോടെ പശ്ചിമേഷ്യയിലെ നയതന്ത്രഅന്തരീക്ഷം വീണ്ടും സങ്കീർണ്ണമായിരിക്കുകയാണ്.












