കണ്ണൂർ : വർഷങ്ങൾക്ക് ശേഷം തന്നെ പഠിപ്പിച്ച അദ്ധ്യാപികയെ കാണാൻ നേരിട്ടെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്‌കൂളിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക രത്‌ന നായരെ കണ്ണൂർ ചേമ്പാട്ടെ വീട്ടിലെത്തിയാണ് അദ്ദേഹം സന്ദർശിച്ചത്.
56 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ ശിഷ്യനെ കണ്ടതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ധ്യാപിക പറഞ്ഞു. 45 മിനിറ്റോളം ടീച്ചർക്കൊപ്പമിരുന്ന് സംസാരിച്ചാണ് ധൻകറും ഭാര്യയും അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.
ധൻകറിന്റെ പ്രിയപ്പെട്ട അദ്ധ്യാപികമാരിൽ ഒരാളായിരുന്നു രത്‌ന നായർ. സൈനിക സ്‌കൂളിൽ താമസിച്ച് പഠിച്ച ഒരോ കുട്ടിക്കും രത്‌ന നായർ അമ്മയ്ക്ക് തുല്യമായിരുന്നു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ധൻകർ ഈ സ്‌കൂളിൽ പഠിച്ചത്.
സ്‌കൂൾ വിട്ടതിന് ശേഷവും ഏറെ തവണ അദ്ദേഹം ടീച്ചറെ സന്ദർശിച്ചിട്ടുണ്ട്. ധൻകർ ബംഗാൾ ഗവർണറായി അധികാരമേറ്റപ്പോൾ ആശംസകൾ നേരാൻ ടീച്ചർ ഫോണിൽ വിളിച്ചു. അപ്പോൾ സ്വകാര്യ ഫോൺ നമ്പർ നൽകുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ക്ഷണം ലഭിച്ചെങ്കിലും ആരോഗ്യകാരണത്താൽ പോയില്ല.
Discussion about this post