കൊച്ചി: സഹോദരനിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഗർഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.
32 ആഴ്ചയിലധികമായ ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇരയായ പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഗർഭച്ഛിദ്രത്തിന് ഉത്തരവിട്ടത്.
ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുക മാത്രമാണ് പോംവഴിയെന്ന് കോടതി പറഞ്ഞു. ഗർഭച്ഛിദ്രത്തിന് നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും കോടതി നിർദേശം നൽകി. കുട്ടി ഗർഭിണിയായത് സ്വന്തം സഹോദരനിൽ നിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post