മീററ്റ്: മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയിട്ടും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാതെ എഐഎംഐഎം കൗൺസിലർമാർ. മീററ്റ് മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെയും കൗൺസിലർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. ബിജെപി കൗൺസിലർമാർ ഇത് ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു
ചൗധരി ചരൺസിംഗ് യൂണിവേഴ്‌സിറ്റിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വന്ദേമാതരം ആലപിച്ച സമയത്തും എഐഎംഐഎം കൗൺസിലർമാർ സീറ്റിൽ നിന്നും എഴുന്നേൽക്കാതിരുന്നത് ബിജെപി കൗൺസിലർമാർ ചോദ്യം ചെയ്യുകയായിരുന്നു. ഇരു വിഭാഗം കൗൺസിലർമാർ തമ്മിലുളള ഉന്തിലും തളളിലും കയ്യാങ്കളിയിലേക്കും തർക്കം നീണ്ടതോടെ പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
90 വാർഡുകളാണ് മീററ്റ് മുൻസിപ്പൽ കോർപ്പറേഷനിലുളളത്. ബിജെപി കൗൺസിലർമാരുടെ നേരെ എഐഎംഐഎം കൗൺസിലർമാർ ആക്രോശിച്ച് പാഞ്ഞടുത്തെങ്കിലും പോലീസ് ഇടപെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ഇക്കുറി ബിജെപി നേടിയത്.
Discussion about this post