ന്യൂഡൽഹി: നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം ആരംഭിച്ചു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ‘വികസിത ഇന്ത്യ @ 2047 ടീം ഇന്ത്യയുടെ പങ്ക്’ എന്നതാണ് യോഗത്തിൻറെ പ്രമേയം. വികസിത ഇന്ത്യയെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട് യോഗത്തിൽ പ്രധാനമന്ത്രി വിശദമായി ചർച്ച ചെയ്യും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായങ്ങൾ പങ്കുവെയ്ക്കും.
സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതേ സമയം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കെസിആർ എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുക്‌സുവും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post