ഇസ്ലാമാബാദ്/ ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂൾ അടച്ച് പൂട്ടാനൊരുങ്ങി പാകിസ്താൻ. ഡൽഹിയിലെ സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ പാകിസ്താൻ ഹൈക്കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. സ്‌കൂളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
ഹൈക്കമ്മീഷൻ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ഡൽഹിയിൽ പാകിസ്താൻ സ്‌കൂൾ ആരംഭിച്ചത്. 2020 മുതൽ ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചത്. ഹൈക്കമ്മീഷൻ വക്താവാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. അടുത്ത അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവർത്തിക്കില്ലെന്ന് വക്താവ് അറിയിച്ചു.
ഹൈക്കമ്മീഷൻ അംഗങ്ങളുടെ കുട്ടികൾക്ക് വേണ്ടി മാത്രമായി നിർമ്മിച്ച സ്‌കൂളാണ് ഇതെന്ന് വക്താവ് പറഞ്ഞു. അതുകൊണ്ടുതന്നെ പൊതു വിദ്യാലയങ്ങളെ അപേക്ഷിച്ച് കുറവ് കുട്ടികൾ മാത്രമേ ഇവിടെ പഠിക്കാൻ എത്താറുള്ളു. 2020 മുതൽ ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറഞ്ഞു. ഹൈക്കമ്മീഷനിലെ സേവനം അവസാനിപ്പിച്ച് നിരവധി പേർ രാജ്യത്തേക്ക് മടങ്ങിയത് സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചു. അതിനാൽ സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നും വക്താവ് വ്യക്തമാക്കി.
Discussion about this post