ശ്രീനഗർ: വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. എൻഐഎയുടെ ആവശ്യത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് അതിവേഗം മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്.
വധശിക്ഷയിൽ നിന്നും ഒഴിവാക്കാനുള്ള കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ബോധിപ്പിക്കണം എന്നാണ് നിർദ്ദേശം. മറുപടി ലഭിച്ച ശേഷം കോടതി വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കും. നിലവിൽ ഇയാൾക്കെതിരെ എൻഐഎ സമർപ്പിച്ച തെളിവുകളും കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ഡൽഹി കോടതിയുടെ പക്കലുണ്ട്. ഇതും പരിഗണിച്ച ശേഷമായിരിക്കും കോടതി അന്തിമ നിലപാട് സ്വീകരിക്കുന്നത്.
ഇക്കഴിഞ്ഞ 26 നായിരുന്നു എൻഐഎ യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊടുംകുറ്റവാളിയായ ഇയാൾക്ക് വധ ശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകാൻ കഴിയില്ലെന്ന് ആയിരുന്നു എൻഐഎ കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നോട്ടീസ് അയച്ചത്. നിലവിൽ ജീവപര്യന്തം തടവാണ് യാസിൻ മാലിക്കിന് വിധിച്ചിട്ടുള്ളത്.
Discussion about this post