ഇംഫാൽ; രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന മണിപ്പൂരിൽ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി.ഇന്നലെ രാത്രിയോടെ ഇംഫാലിൽ എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി. ഇന്നലെ ഐഫാലിൽ എത്തിയ അമിത് ഷാ വിവിധ ജന വിഭാഗങ്ങളുമായി സംസാരിക്കും.മണിപ്പൂരിലെ സമാധാന ചർച്ചകൾ അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരും.മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്.
കർശനമായ ജാഗ്രത പാലിക്കാൻ സൈന്യത്തിനും അർദ്ധ സൈന്യ വിഭാഗത്തിനും നിർദേശം നൽകി. സംഘർഷം അവസാനിക്കാതെ കർഫ്യൂയിൽ അയവ് നൽകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും.ഇതുവരെ എൺപതോളം പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post