ന്യൂഡൽഹി: എയർലൈനിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൈലറ്റുമാരുടെ ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്താനൊരുങ്ങി ഗോ എയർ. ഫസ്റ്റ് ഓഫീസർമാരുടെ വേതനം 50,000 രൂപയും വർദ്ധിപ്പിക്കും. ഈ മാസം ആദ്യം ഗോ എയർ പാപ്പരത്ത ഹർജി ഫയൽ ചെയ്തിരുന്നു. പിന്നാലൊണ് ക്യാപ്റ്റൻമാരുടെ ശമ്പളത്തിൽ വർധന വരുത്തുന്നത്. ജീവനക്കാർ മറ്റ് എയർലൈനുകളിലേക്ക് പോകുന്നത് തടയാനാണ് ഗോ എയറിന്റെ നീക്കം.
ജൂൺ ഒന്ന് മുതൽ പുതിയ ശമ്പള വർധന പ്രാബല്യത്തിൽ വരും. കമ്പനി വിടുകയാണെന്ന് കാണിച്ച് നോട്ടീസ് നൽകിയവരും ജോലി വിട്ടവരും ഉൾപ്പെടെയുള്ളവർക്കാണ് ഈ വാഗ്ദാനം. നിലവിൽ എയർ ഗോ ക്യാപ്റ്റൻമാരുടെ ശമ്പളം 5,30,000 രൂപയാണ്. സ്‌പൈസ് ജെറ്റിലാകട്ടെ ഇത് 7,50,000 രൂപയാണ്. പുതിയ ഓഫർ എത്രപേർ സ്വീകരിക്കും, ഗോ എയറിന്റെ പുനരുജ്ജീവന പദ്ധതി തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ 30 ദിവസത്തെ സമയവും ഗോ എയർ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post