ന്യൂഡൽഹി: പ്രതീക്ഷകളെയും കടത്തി വെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. 2022-2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4.4 ശതമാനമായിരുന്നു വളർച്ച, ഇതാണ് മുന്നേറി 6.1 ശതമാനത്തിലേക്ക് എത്തിയത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
023 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ സമ്പദ്വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ യഥാക്രമം 13.2 ശതമാനം, 6.3 ശതമാനം, 4.4 ശതമാനം എന്നിങ്ങനെയായിരുന്നു. അവസാനപാദത്തിലാണിപ്പോൾ .6.1 ശതമാനം വളർച്ച നേടിയത്. 5.1 ശതമാനമാണ് ആർബിഐ പ്രതീക്ഷിച്ചിരുന്നത്.
2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി 43.62 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു, മുൻ വർഷം ഇത് 41.12 ലക്ഷം കോടി രൂപയായിരുന്നു. 2022-23 ലെ യഥാർത്ഥ ജിഡിപി 160.06 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു , 2021-22 ലെ ജിഡിപിയിൽ 149.26 ലക്ഷം കോടി രൂപയായിരുന്നു. അതായത് 7.2 വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കേന്ദ്രത്തിന്റെ ധനക്കമ്മി 2022-22 ലെ 6.71 ശതമാനത്തിൽ നിന്ന് 2022-23ൽ ജിഡിപിയുടെ 6.4 ശതമാനമായി ചുരുങ്ങി. അതേസമയം ഏപ്രിൽ ഒന്നിന് ആരംഭിച്ച സാമ്പത്തിക വർഷത്തിൽ 5.9% ബജറ്റ് കമ്മിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 2022-2023 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് 7 ശതമാനം കടക്കുമെന്ന് പ്രവചിച്ചിരുന്നു
Discussion about this post