വാഷിംഗ്ടൺ: വിദേശരാജ്യത്ത് എത്തിയതോടെ തന്റെ പതിവ് ശൈലി പുറത്തെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ സിലിക്കൺ വാലിയിൽ എത്തിയ രാഹുൽ ഗാന്ധി, കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് ഇന്നത്തെ ദിവസം വിനിയോഗിച്ചത്.
ഡാറ്റയുടെ വിനിയോഗത്തെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞ് തുടങ്ങിയ രാഹുൽ, പതുക്കെ തന്റെ പ്രസംഗം നരേന്ദ്രമോദിയെ കള്ളക്കഥയുണ്ടാക്കി വിമർശിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഡാറ്റ എന്നത് ഇന്ന് വളരെ മൂല്യമേറിയ ഒന്നാണ്. ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങൾ ഉണ്ടാവേണ്ടത് അത്യവശ്യമായ കാര്യമാണ്. തന്റെ ഫോൺ ഇപ്പോഴും ചോർത്തുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. സിലിക്കൺവാലി കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകരുമായി സംവദിക്കുകയായിരുന്നു മുൻ വയനാട് എംപി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ പ്രസ്താവിച്ചത്. ”ഹലോ മിസ്റ്റർ മോദി, എന്റെ ഐ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു, രാഷ്ട്രമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന ചട്ടങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമർശം.
നിങ്ങളുടെ ഫോൺ ചോർത്തണമെന്ന് ഒരു ഭരണകൂടം തീരുമാനമെടുത്താൽ ആർക്കും തടയാനാകില്ല. ഫോൺ ചോർത്തലിൽ ഒരു ഭരണകൂടം താത്പര്യപ്പെടുന്നുണ്ടെങ്കിൽ അതിൽ പ്രതിഷേധിച്ചിട്ട് യാതൊരു കാര്യമില്ല. ഞാനിപ്പോൾ എന്തുചെയ്താലും പറഞ്ഞാലും അത് അപ്പോൾ തന്നെ സർക്കാർ അറിയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post