കമ്പം : അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ അരിയെത്തിച്ച് തമിഴ്‌നാട് സർക്കാർ. അരി, ശർക്കര, പഴക്കുല എന്നിവയാണ് ആനയ്ക്ക് കഴിക്കാൻ കാട്ടിൽ എത്തിച്ച് നൽകിയത്. വിശക്കുമ്പോൾ നാട്ടിലിറങ്ങുന്ന അരിക്കൊമ്പൻ കടകൾ ആക്രമിച്ച് തകർക്കുകയും അവിടെ നിന്ന് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും എടുക്കുകയും പതിവാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ ആനയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ കാട്ടിലേക്ക് എത്തിച്ച് നൽകിയത്.
അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും മയക്കുവെടി വിദഗ്ധർ ആനയെ നിരീക്ഷിച്ചുവരികയാണെന്നും കമ്പം എംഎൽഎ എൻ. രാമകൃഷ്ണൻ പറഞ്ഞു. കമ്പത്ത് നാട്ടിലിറങ്ങിയതിന് പിന്നാലെയുളള ദിവസങ്ങളിൽ ആന ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വനംകുപ്പ് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ കാട്ടിൽ എത്തിച്ച് നൽകിയത്.
ഷൺമുഖ നദി അണക്കെട്ടിനോട് ചേർന്നുള്ള റിസർവ് വനത്തിലാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. രാത്രിയിൽ അരിക്കൊമ്പൻ ഇവിടെയുളള കൃഷിത്തോട്ടങ്ങളിലെത്തി ഭക്ഷണം കണ്ടെത്തും. ഇത് മൂലം കൃഷിനാശം സംഭവിക്കുന്നുണ്ട്.
വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടല്ല. സഞ്ചരിക്കുന്ന വഴി പരിചയമില്ലാത്തത് കൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഇടിച്ച് ഉണ്ടായ മുറിവാകാം എന്നാണ് എന്നാണ് എംഎൽഎ പറയുന്നത്.
Discussion about this post