ന്യൂഡൽഹി : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. താൻ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തക സംഘങ്ങൾ സജ്ജമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
”കൊൽക്കത്തയിൽ നിന്നും ഭുവനേശ്വറിൽ നിന്നും രക്ഷാപ്രവർത്തന സംഘങ്ങൾ പുറപ്പെട്ടിട്ടുണ്ട്. ഞാൻ ഉടൻ ഒഡീഷയിൽ എത്തും. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന സർക്കാർ സേനകൾ, വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.” അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അപകടത്തിൽ നിരവധി പേർ മരിച്ചിട്ടുണ്ടെന്നും അനുശോചനം അറിയിക്കുന്നതായും റെയിൽവേ മന്ത്രി പറഞ്ഞു.
ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചത്. അപകടത്തിൽ 50 പേർ മരിച്ചു. 350 ലേറെ പേർക്ക് പരിക്കേറ്റു.
Discussion about this post