ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം വളരെ വേദനാജനകമാണ്. അപകടസ്ഥലത്ത് എൻഡിആർഎഫ് സംഘം എത്തിക്കഴിഞ്ഞു, മറ്റ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ കുതിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഒഡീഷയിലെ ബാലസോറിലുണ്ടായ നിർഭാഗ്യകരമായ റെയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വളരെ വേദനയുണ്ട്. എന്റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്ക് വേണ്ടി പോകുന്നു. രക്ഷാപ്രവർത്തനങ്ങൾ വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തിയിരുന്നു. ഒഡീഷയിലുണ്ടായ തീവണ്ടി അപകടം അതീവ ദു:ഖകരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു. പ്രദേശത്തെ സ്ഥിതി ഗതികൾ വിലയിരുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകിവരുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
Discussion about this post